Saturday, May 28, 2016

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്


ഹയര്‍സെക്കണ്ടറി , നോണ്‍ വൊക്കെഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലായ് 31 ന് നടത്തും. പ്രോസ്‌പെക്ടസും, സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50%ത്തില്‍ കുറയാതെ മാരക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡുമാണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുളളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC യോ DHT യോ അല്ലാതെയുളള ട്രെയിനിംഗ് യോഗ്യതകള്‍ ബി.എഡിന് തുല്യമായി പരിഗണിക്കുന്നതല്ല. എസ്.സി./എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് 5% മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില്‍ ഒന്നു മാത്രം നേടിയവര്‍ക്ക് ചുവടെയുളള നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതാം. പി.ജി.ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം. അവസാന വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ്.ബിരുദം ഉണ്ടായിരിക്കണം. നിബന്ധനപ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി./ബി.എഡ് പരീക്ഷ നിശ്ചിത യോഗ്യതയൊടുകൂടി പാസായ സര്‍ട്ടിഫിക്കറ്റുകള്‍ സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കാത്ത പക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ ജയിച്ചതായി പരിഗണിക്കുന്നതല്ല. പരീക്ഷയ്ക്ക് ഓണ്‍ ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുവാന്‍ അഅവശ്യമായ നിര്‍ദ്ദേശങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍, സെറ്റ് ആക്‌സസ് കീ എന്നിവ അടങ്ങിയ കിറ്റുകള്‍ കേരളത്തിലെ ഹെഡ് പോസ്റ്റാഫീസുകളില്‍ നിന്നും മെയ് 30 മുതല്‍ ജൂണ്‍ 25 വരെ ലഭിക്കും. ഇതിനുവേണ്ടി ജനറല്‍/ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ 750 രൂപയും എസ്.എസി/എസ്.ടി/വി.എച്ച്/പി.എച്ച് എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 375 രൂപയും നല്‍കണം. കേരളത്തിന് പുറത്തുളളവര്‍ ഇത് ലഭിക്കുവാന്‍ ഏതെങ്കിലും ഒരു ദേശസാതല്‍ക്യത ബാങ്കില്‍ നിന്നും എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 800 രൂപയുടെ ഡി.ഡിയും എസ്.എസി/എസ്.ടി/വി.എച്ച്/പി.എച്ച് എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 425 രൂപയുടെ ഡി.ഡിയും സ്വന്തം മേല്‍വിലാസം എഴുതിയ (31cm x25cm) കവര്‍ സഹിതം ഡയറക്ടര്‍ ,എല്‍.ബി.എസ്.സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം വിലാസത്തില്‍ ജൂണ്‍ 25-നകം തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ ലഭിക്കത്തകവിധം അപേക്ഷിക്കണം. എസ്.എസി/എസ്.ടി/വി.എച്ച്/പി.എച്ച് വിഭാഗത്തില്‍ പെടുന്നവര്‍ ഫീസ് ഇളവിനായി ജാതി/വിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷയോടൊപ്പം പ്രോസ്‌പെക്ടസ് ലഭിക്കുന്നതല്ല. ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, റഷ്യന്‍, സിയിയക്ക് എന്നീ വിഷയങ്ങളില്‍ ജൂണില്‍ സെറ്റ് ഉണ്ടായിരിക്കുന്നതല്ല. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍, നിര്‍ബന്ധമായും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുളള നിര്‍ദ്ദേശം പ്രോസ്‌പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റ് ഔട്ട് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ തപാലിലോ/നേരിട്ടോ നല്‍കേണ്ടതാണ്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഹാജരാക്കേണ്ട ആവശ്യമില്ല. ഒ.ബി.സി. നോണ്‍ ക്രീമീലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരം പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 25 ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പായി എല്‍.ബി.എസ് സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേദിവസം ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരണം www.lbskerala.com, www.lbscentre.org എന്നീ വെബ് സൈറ്റുകളില്‍ നിന്നും ലഭിക്കും. അപേക്ഷാ ഫോറം ലഭിക്കുന്ന ഹെഡ് പോസ്റ്റാഫീസുകള്‍ തിരുവനന്തപുരം ജി.പി.ഒ, പൂജപ്പുര, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പളളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പളളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, ത്യശൂര്‍, വാക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍കോഡ്, കണ്ണൂര്‍,തളിപ്പറമ്പ, തലശേരി. 

No comments:

Post a Comment